കാവേരിയുടെ വിളി
കാക്കനാടൻ
യൂറോപ്പിന്റെ വസന്തം അവനിൽനിന്നിറങ്ങിപ്പോയി. ന്യൂറൻ ബർഗർ തെരുവിലെ ഹോസ്‌റ്റൽ മുറിയും തെരുവും നിരത്തുവക്കത്തെ വരാൻപോകുന്ന ഫെയറിന്റെ പരസ്യപ്പലകകളും നഗരത്തിൻ്റെ നിശാഭംഗികളും വൃക്ഷത്തലപ്പുകളിൽ മലഞ്ഞാടിയാകുന്ന നിറപ്പകിട്ടാർന്ന ജർമ്മൻ വസന്തവും വെള്ളപ്പൊങ്ങച്ചസഞ്ചി തൂക്കി ആടിയുലഞ്ഞ് മറ്റുള്ളവരെ ആകർഷിക്കാൻ ശ്രമിച്ചുകൊണ്ട് സന്ധ്യയുടെ മുറ്റത്തു കൂടി നടക്കുന്ന സ്വർണ്ണമുടിയുള്ള ജർമ്മൻ പെൺകുട്ടികളും… ഒക്കെ അവനിൽ നിന്നിറങ്ങിപ്പോയി. അവൻ തമിഴ്‌നാട്ടിലായിരുന്നു. തമിഴ്‌നാട്ടിൻ്റെ അങ്കണത്തിൽ അവൻ തുള്ളിക്കളിച്ചു. സൂര്യതാപത്തിൽ ഉരുകി വരണ്ട് വെടിച്ചുകീറിയ തരിശുഭൂമിയിലൂടെ ആഹ്ലാദത്തിമർപ്പോടെ അവൻ ഓടിനടന്നു. ആ ചൂട് തൻ്റെ പൈതൃകമാണെന്നും തന്റെ ജീവിതത്തിൻ്റെ ഭാഗമാണെന്നും തനിക്കവകാശപ്പെട്ടതാണെന്നും അവനറിയാമായിരുന്നു.
Reviews
There are no reviews yet.